Sunday, 22 July 2012

ഷവർമ


         ഷവർമ
സ്പഷ്ടമായിട്ടോർമയില്ല. എങ്കിലും മുപ്പതു കൊല്ലം മുമ്പായിരിക്കാം.
എന്റെ തറവാടു വളപ്പിലെ ഒരു തെങിന്റെ അടിപ്പട്ടയിൽ കടന്നലുകൾ
കൂട്ടം കൂടിയിരുന്നു. വീടിനു പിന്നിലെ കിന്നറിനു ചുറ്റും തൊടിയിലും
മൂളിപ്പറക്കുന്ന കടന്നലുകലെ കന്ന്ടപ്പോഴാന്നു കാര്യം പിടികിട്ടിയതു.
ഇടത്തരം ഉയരം വരും തെങിന്നു.അപകടകാരികളായ കടന്നലുകൾ
തേൻ വാഹികളാന്നെന്നു പിന്നീടാന്നു മനസ്സിലായതു.   കാന്നെ കാന്നെ  
 കടന്നൽ കൂട്ടം വലുതായി വന്നു. തെങോലകളുടെ ഹരിത
പശ്ചാത്തലത്തിൽ ഒരു ബലൂന്ന് കന്നക്കെ വീർത്തു വീർത്തു വരുന്ന കടന്നൽ
കറുപ്പഴകു. അതിന്റെ ആകാരം അതിലും മനോഹരം. കുട്ടികളെ
വീട്ടിനുള്ളിൽ നിന്നു പുറത്തിറങാൻ സമ്മതിച്ചില്ല. കടന്നൽ കുത്തേറ്റു
മരിച്ചുപോയവരെയും ആശുപത്രിയിലാവരെയും കുറിച്ചുള്ള
വാർത്തകളുമായി പലരുമെത്തി. തെങിൻ ചുവട്ടിൽ തീ കത്തിച്ചു പുകച്ചാൽ
മതിയെന്നു പലരും പറഞുകൊന്ദേയിരുന്നു. മുകളിൽ നിന്നും താഴേക്കു മെലിഞു വരുന്ന ഒരു കൂജയുടെ രൂപമായിരുന്നു കടന്നൽ കൂട്ടത്തിന്നു.

വർതമാന കാല ഷവർമ ദുരന്തം പത്രത്തിൽ വായിച്ചപ്പോൾ കടന്നൽ കൂട്ടം ഓർമയിൽ വന്നതു രൂപസാദ്ർശ്യം കൊൻടാവാം .ഷവർമ എന്നാന്നൊ ശവർമ എന്നാന്നൊ ശരിയായ പ്രയോഗം എന്നറിയില്ല. ചിലരുശവർമ എന്നു തമാശയായി പ്രയോഗിച്ചു കൻടു.എന്തായാലുംവർമ എന്നു പറയാത്തതു ഭാഗ്യം. അന്തരീക്ഷത്തിൽ കാർമേഘങൾ ഉരുൻടു കൂടുവാന്നും തിമർതു പെയ്യുവാന്നും അതു വഴി ഒരുക്കിയേനെ.  
ഇരുപത് കൊല്ലം മുമ്പു വിദേശവാസത്തിനിടയിലാന്നു ഷവർമ ഞാൻ ആധ്യമായി രുചിച്ചു നോക്കുന്നതു. അതിന്റെ കൂട്ടു എനിക്കിഷ്ട്പ്പെട്ടു. എല്ലില്ലാത്ത ചെറു കഷ്നങളാക്കി നുറുക്കിയെടുത്ത മാംസം കമ്പിയിൽ കോർത്തു നടേ പറഞ രൂപത്തിൽ ആക്കുന്നു.എണ്ണയും മസാലകളും(spices) ഇതിനു മുകളിൽ ഒഴിക്കുന്നു.ഒരു വശത്തു നിന്നു തീ ജ്വാലകൾ നേരെ കോർതിട്ട ഇറച്ചിയിൽ പതിക്കാവുന്ന തരത്തിലാന്നു ഇതിന്റെ ക്രമീകരന്നം. ഇടക്കിടെ ഇറച്ചിയുടെ കൂജ രൂപം തിരിച്ചു കൊടുത്തു എല്ലായിടത്തും തീ കൊള്ളിക്കും.
ആവശ്യമുള്ള പച്ചക്കറികൾ  നെരത്തെ അരിഞു വെച്ചിരിക്കും. ഇറച്ചി അരിഞെടുത്തു ഇവയുമായി കലർതി റൊട്ടിയിൽ പൊതിയുന്നു.അതിനു മുമ്പെ വെളുത്ത ദ്രാവകം (മൊയ്നീസ) മീതെ ഒഴിക്കും. ദ്രാവകമാന്നു
ഷവർമയുടെ രുചി ദായക ലേപനം.
ഇത്രയും പറഞതു ഷവർമയുടെ നിർമിതി വിവരിക്കുവാനെല്ല. അതിന്റെ ചേരുവകളെ പരിചയപ്പെടുത്താനാന്നു. ചേരുവകൾ ഏതിലും വിഷാംശം കലരാം.പച്ചക്കറികൾ പഴകിയാൽ, മൊയ്നീസ കാലാവുധി തീർന്നാൽ അല്ലെങ്കിൽ ഇറച്ചി  പഴകിയാൽ . തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ
നിന്നു വാങിയ ഷവർമയിൽ വിഷാംശം ഉള്ളതിനാലാവാം മരന്നം സംഭവിച്ചതു.ഷവർമയിവിടെ തട്ടിക്കൂട്ടുകയാന്നു. അതിന്നു കോഴിയിറച്ചിയെ മാത്രം പ്രതിയായി കാന്നുന്ന്തിലെ സൂത്രമാന്നു മനസ്സിലാകാതെ പോകുന്നതു. കൊലക്കത്തി കൻടെടുക്കും മുമ്പെ പ്രതിയെ പിടിക്കുന്ന ഏർപ്പാടു നാം നിർതിയേ പറ്റൂ.വിഷാംശം ഏതിലെന്നു മനസ്സിലാക്കാൻ പരിശോധനാ ഫലം ലഭിക്കന്നം.

ഹോട്ടലുകളിൽ raid നടക്കുകയാന്നു.പലതും പൂട്ടിക്കുന്നു. ഹോട്ടലുകൾക്കു ശുചിത്വം ഇല്ലായിരിക്കാം. സാന്ദർഭികമായി സാഹിത്യവാരം ക്രിഷ്ന്നൻ നായരുടെ പ്രസ്താവന ഓർമവരുന്നു. “സ്റ്റാർ ഹോട്ടലുകളായാലും സാദ ഹോട്ടലുകളായാലും അവയുടെ അടുക്കള ഒന്നു തന്നെ.” ഹോട്ടലുകളിൽ പാചകമാന്നു നടക്കുന്നതു. അതിനുള്ള വസ്തുക്കൾ എത്തുന്നത് പച്ചക്കറി കടകളിൽ നിന്നും പല ചരക്കു കടകളിൽ നിന്നും മാംസച്ചന്തകളിൽ നിന്നുമാന്നു.ഇവിടെയെല്ലെ ആധ്യം raid ചെയ്യേന്റതു. FCI godown കളിൽ ചത്ത എലികൾ , റേഷൻ കടകളിൽ പൂപ്പൽ പിടിച്ച അരിപത്ര വാർതകളാന്നു.ഭക്ഷ്ന്ന പരിശോധകർ ഇവിടങളിൽ എന്തേ എത്താത്തതു? ഇവ സർക്കാരിന്റേതായതു കൊന്ദാന്നൊ?
ഇവിടെ എന്താന്നു വിഷമയമെല്ലാത്തതു.നമ്മുടെ ദേശീയ പാതകളും കുളങളും തോടുകളും പുഴകളും ഒക്കെ മാലിന്യം പേറുന്നവയെല്ലെ.
പല വിദേശ സംസ്കാരങളും കൈ നീട്ടി സ്വീകരിച്ചവരാന്നു നാം . .വേഷങൾ,ഭാവങൾ,ഭാഷകൾ തുടങി ഭക്ഷന്നം വരെ. വിദേശിയെന്നു കരുതി ഉപേഷിക്കുവാൻ തുടങിയാൽ  പിന്നെ ഒന്നും ബാക്കി കാന്നില്ല.
വേന്റതു ശുചിത്വബോധമാന്നു. ‘നിയമങൾ ലംഖിക്കുവാനുള്ളതാന്നു എന്ന ധാരന്ന  തിരുത്താനുള്ള ആർജവമാന്നു സമൂഹം ഉൾക്കൊള്ളേൻടതു.
എന്തായലും  ഷവർമ ഒരു നിമിത്തമായല്ലൊ rapid action നു. ഹോട്ടലുകാർ ഹർതാലിനു ഒരുങുന്നു.വ്യാപാരികൾ ഒറ്റക്കെട്ടായി ഹർതാലിനു ഒരുങിയേക്കാം.ഇവിടെയും അന്തിമ പരാജയം ജനത്തിനു തന്നെ.

വാൽ കഷ്ന്നം:റമദാൻ തുടങി.കോഴി മാംസം ഏറ്റവും കൂടുതൽ ചെലവാകുന്ന കാലമാന്നിതു.   ഇതര ജീവികളേക്കാൾ കൂടുതൽ പീഡനം അനുഭവിക്കുന്ന പാവം ജീവിയാന്നു കോഴി.വൈവിധ്യ്മാർന്ന വിഭവങൾ കോഴി മാംസം കൊൻടു ഉൻടാക്കപ്പെടുന്നുൻടു. ഷവർമ ദുരന്തം തത്കാലത്തെങ്കിലും ജീവിക്കു ആശാസം നൽകട്ടെ.

Wednesday, 11 July 2012


മഴയോർമകൾ

മഴ എനിക്കിഷ്ട്ടമാന്നു. പൈത്തിനെക്കാൾ ഇഷ്ടം മഴയുടെ വരവിനെയാന്നു.
പലപ്പൊഴും വരവിന്റെ ഒരു സൂചന പോലും നൽകാതെ പൊടുന്നന്നെയാന്നു വരവു.ഒരൊ മഴയും
ബാല്യകാലത്തിലേക്കു തിരികെ എത്തിക്കും..കൂട്ടുകാർ നടന്നടുക്കുമ്പോൾപൊട്ടൊപറഞു പേടിപ്പിക്കുന്നതു.
അതെ,മഴ ഒരു കുസ്രുതിക്കൂട്ടുകാരിയാന്നു.
ചിലപ്പൊൾ വരവറിയിച്ച് തന്നെ വരും.തന്നുത്ത കാറ്റു വീശും. തെളിഞ ആകാശത്തിൽ തെക്കു പടിഞാറു നിന്നു കാട്ടുപോത്തുകളെ പ്പോലെ മുക്രയിട്ടു പാഞടുത്തു  മാനത്തു തളം കെട്ടി നിൽക്കും മഴമേഘങൾ.കട്ടിയുള്ള കരിമ്പടം കൊന്ദു മാനം മറച്ചപൊലെ. പിന്നെ ദൂരെനിന്നു ആരവം കേൾക്കാം . നാദം അടുത്ത് വരും.ചരൽ കല്ലുകൾ വാരി വിതറും പൊലെ. ആകാശത്തു നിന്നും തൂക്കിയിട്ട ചലിക്കുന്ന ചരടുകൾ കന്നക്കെ വെള്ളം ഭൂമിയിലെക്കു ഇറങി വരും.പയ്യെ പയ്യെ നേർതു നേർതു ഇല്ലാതെയാവും.പിന്നെ ഇടവേള.വീന്ദും കാട്ടുപോത്തുകൾ വരും.സൂര്യനെ കാന്നാത്ത എറെ ദിനങൾ മനസ്സിലുന്ദു.
കർക്കിടക മാസത്തിൽ ഇക്കരെ നിന്നും അക്കരെക്കു പറക്കാൻ ഭയപ്പെടുന്ന കാക്കകൾ.നുരഞു പതഞു കാന്നുന്നതെല്ലാം തന്റെതാക്കി കുതിചു പായുന്ന പുഴ.കാട്ടുതടികൾ കയറിട്ടു പിടിചു സ്വന്തമാക്കുന്ന ചെറുപ്പക്കാർ.പുഴ മുറിചു അക്കെരെ എത്താൻ മറ്റ്സരിക്കുന്നവർ.ഇരുകരയും കയറി വളരുന്ന പുഴ.
മഴ കുറയുമ്പോൾ പുഴ കരയിൽ നിന്നിറങും.അപ്പോൾ കരയിൽ കുടുങിയ കാട്ടു പാമ്പുകളെ കാന്നാം.തോടുകൾ താന്ദി വന്ന മീനുകളെ കാന്നാം.
തോടു നിറഞു തിട്ടുകൾ പൊട്ടി തടുക്കുവാനാകാതെ വെള്ളം കുത്തിയൊലിചു പോകുമ്പൊൾ
കോവിലെന്റെതോറ്റങൾമനസ്സിലെത്തും..മനുഷ്യന്റെ നിസ്സഹായത  കൂടുതൽ ബോദ്ദ്യപ്പെടും..
കോടനാട്ടെ എന്റെ തറവാടു വീടിനു പിന്നിലെ കവുങു തോപ്പു അവസാനിക്കുന്നിടത്തു നെൽ വയലുകൾ ആരംഭിക്കുന്നു. കാല വർഷം കനത്താൽ വയൽ തടാകമാകും.വയലിനു ഉൾക്കൊള്ളാനാവാതെ വരവു വെള്ളം തോപ്പിൽ കയറും .തറവാട്ട് കുളം കവിഞു കവിയും..വയലിൽ കുട്ടികൾ വാഴപ്പിൺദി കൂട്ടിക്കെട്ടിയുന്ദ്ദാക്കിയ ചങാടമിറക്കും.നുരയും പതയുമായി നിൽക്കുന്ന വെള്ള്ത്തിൽ പാമ്പുകളും നീർക്കൊലികളും മീനുകളും ഉന്ദാവും.പോക്കാച്ചിത്തവളകൾ മഴയുടെ വരവറിയിച്ച് ക്രൊം ക്രൊം കരയും.കുട്ടികൾ ഞവുഞി തോടുകളും മുട്ടകളും സ്വന്തമാക്കുവാൻ മറ്റ്സരിക്കും.വെള്ളം തോപ്പിൽ നിന്നിറങിയാൽ കവുങുകൾക്കിടയിൽ ഉടക്കിക്കിടക്കുന്ന ചെറുമീനുകളെയും നീർക്കൊലികളെയും കാന്നാം.
വെള്ളാരനി തോടു പുലിയമ്പറ്റ്റ്റ കായലിന്റെ പ്രധാന ജല സ്റോതസ്സാന്നു. കിഴക്കു നിന്നു വയലുകൽക്കിടയിലൂടെ വളഞും നിവർന്നും കിലൊ മീറ്ററുകൾ താന്ദി മഴ വെള്ളം കായലിലേക്കുൊഴുകിയെത്തുന്നു.ഈ തോടിന്നു കുറുകെ ചിറ കെട്ടി വേനൽകാലതു വെള്ളം തടഞു നിർതും.ക്രഷി ആവശ്യ്തിന്നായി.ചിറകെട്ടിയിടത്ത് തോടിന്നു വീതിയും ആഴവും കൂടും .ചിറയിൽ കുട്ടികൽ ചാടി മറിഞു ഉല്ലസിക്കും. മന്നിക്കൂറുകൾ നീന്ദ നീരാട്ടം.യശ്ശ്ശരീരനായ എന്റെ പ്രിയ ഗുരുനാഥൻ തങ്കപ്പൻ മാസ്റ്റർ വാസസ്തലതേക്കു നടന്നു പൊയിരുന്നതും സ്കൂളിലേക്കു വന്നിരുന്നതും   തോട്ടു വരമ്പിലൂടെയായിരുന്നു.ഒരിക്കൽ ഞങൽ കുറചു കുട്ടികൾ നീരാടി  തിമിർക്കുകയാന്നു. മാഷെ കന്ദപ്പോൾ എല്ലാവരും വെള്ളത്തിൽ ഊളിയിട്ടു.മാഷ് അവിടെത്തെന്നെ നിന്നു. മിനിട്ടുകൾ കഴിഞു ആശ്വാസത്തോടെ വെള്ളത്തിന്നു മുകളിൽ വന്നപ്പോൾ കന്ദതു വലിയ വായിൽ ചിരിക്കുന്ന മാഷിനെയാന്നു.പിറ്റെന്നു ക്ലാസ്സിൽ വന്ന മാഷു താമിക്കിട്ട വിളിപ്പേരുകൂളി താമിഎന്നായിരുന്നു.

കൊല്ലങൾ പിന്നിട്ടു. ഒരു സുഖമുള്ള നൊമ്പരമായി എല്ലാം ഓർത്തെടുക്കുവാൻ കഴിയുന്നു.ഒരിക്കലും തിരിചു വരാത്ത കുട്ടിക്കാലത്തെക്കുറിച്ചൂള്ള ഓർമകൾ എത്ര മഡൂരതരമാന്നന്നു തിരിച്ചറിയുന്നു.ഇന്നു മഴ കനത്ത് ഇടതടവില്ലാതെ പെയ്യുന്നില്ല.തോടുകളും പുഴകളും നിറയുന്നില്ല.വയലുകലിൽ വരവു വെള്ളം കെട്ടിനിന്ന് കുട്ടികളെ മാടിവിളിക്കുന്നില്ല. കുഞു തവളകളുടെ ക്രൊ ക്രൊ കേൾക്കുവാൻ,ഞവുഞി മുട്ടകൾ കൈക്കലാക്കുവാൻ,ചിറ വള്ളത്തിൽ നീന്തി തുടിക്കുവാൻ അവർക്കാവുന്നില്ല.
 എന്നിട്ടും അവർക്   ജലദോഷമാന്നു,പനിയാന്നു
അവർക്കു ഹോം വർക് ചെയ്യാനുന്ദു. പിന്നെ റ്റൂഷനു പോകാനുന്ദു. ഇതിനിടയിൽ വീന്നു കിട്ടുന്ന സമയം
ഫെയ്സ് ബുക്കിൽ കൂട്ടുകാരോട് സല്ലപിക്കന്നം. അവർ പ്രൊടക്റ്റുകളാന്നു.വെറും നിർമിതികൾ.
  .