Saturday, 14 September 2013

            ആഘോഷങ്ങളുടെ രാഷ്ട്രീയം
ജീവിതത്തിൽ മനുഷ്യർക്കെന്തല്ലാം ആഘോഷങ്ങളാണു. വളരെയേറെ പണിപ്പെട്ടു ഈ ജീവിതനൗക തുഴഞ്ഞക്കരെയെത്തിക്കുവാൻ പാടുപെടുന്നവർക്കു ഇടക്കിടെയുള്ള സന്തോഷമുഹൂർത്തങ്ങൾ എന്തൊരാശ്വാസമാണു നൽകുന്നതു.ആഘോഷങ്ങൾ പലവിധമാണു. വ്യക്തിപരം, കുടുംബപരം, സാമൂഹികം. ആധുനിക കാലത്തു വൈയക്തികമായ സന്തോഷങ്ങൾ ആഘോഷങ്ങളാകുന്നതു കൂട്ടുകാരോടൊപ്പം കൂടുമ്പോഴാണു. ഇവിടെ ആഘോഷങ്ങൾ തീറ്റയും കുടിയുമായി മാറുന്നു. വ്യക്തിപരവും കുടുംബപരവുമായ വികാരങ്ങളുടെ കൂടിച്ചേരലാണു കല്യാണാഘോഷങ്ങൾ. സാമൂഹികമായ ആഘോഷങ്ങൾക്കു വിശാലമായ അർത്ഥതലങ്ങളുണ്ടു. സാമൂഹികമായ ആഘോഷങ്ങളാണു സർക്കാർ അവധി ദിനങ്ങളായി അംഗീകരിക്കപ്പെടുന്നതു. ഈ ആഘോഷങ്ങളിൽ മിക്കതും  മതങ്ങളും സമുദായങ്ങളുമായി ബന്ധപ്പെട്ടവയുമാണു. കാർഷികാഘോഷമെന്നും മറഞ്ഞുപോയ  സൽഭരണത്തിന്റെ ഓർമകൾ അയവിറക്കാനുള്ള അവസരമെന്നും ചില ആഘോഷങ്ങൾ അറിയപ്പെടുമ്പോൾ ചിലവ മഹാന്മാരുടെ ജന്മദിനങ്ങളാണു. എന്തൊക്കെ ആയാലും ഓരോരോ കാരണങ്ങൾ കണ്ടെത്തി ആഘോഷങ്ങളുടെ എണ്ണം  കൂട്ടിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം കലണ്ടറിലെ ചുവപ്പക്കങ്ങളുടെ എണ്ണവും കൂടുന്നു.
ജോലിക്കും വിനോദത്തിനും വിശ്രത്തിനുമായി ദിവസത്തെ മൂന്നായി ഭാഗിക്കുന്നതിനു മുമ്പേ സമൂഹത്തിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ദിവസങ്ങളോളം പട്ടിണിക്കിട്ട സിംഹവും   അടിമയും തമ്മിലുള്ള മൽപ്പിടുത്തം കണ്ടുരസിക്കാനുള്ളകൊളോസിയങ്ങൾ റോമാചരിത്രത്തിൽനിന്നും നാം വായിച്ചെടുത്തതാണു. അതിന്റെ ആധുനിക പതിപ്പായി മസിലുരുട്ടിയ രാക്ഷസർ തമ്മിൽ ഇടിക്കൂട്ടിൽ കാട്ടിക്കൂട്ടുന്നതു വർത്തമാനകാലത്ത് ചാനലിലൂടെ നാം കാണുന്നവരാണു. ഇരുപത്തിനാലു മണിക്കൂറും നവം നവങ്ങളായ വിനോദപരിപാടികളുമായി ചാനലുകാർ നമ്മെ രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കാലംകൂടുമ്പോൾ ഒരാഘോഷം അല്ലെങ്കിൽ ആഘോഷങ്ങൾ കടന്നുവരുമ്പോൾ അതിനു പഴമയുടെ ത്രില്ല് ലഭിക്കാതെ വരുന്നു. പകലന്തിയോളം പണിയിൽ മുഴുകുന്ന സാധാരണക്കാരനു കാർഷികവൃത്തിയുടെ ഒഴിവുകാലമാകുമ്പോൾ രസിക്കാനൊരു ദിവസമായിട്ടായിരിക്കാം ജനകീയാഘോഷങ്ങൾക്ക് തുടക്കമായതു. അതിനു മതങ്ങളുടേയും മിത്തുകളുടേയും പാശ്ചാത്തലമൊരുക്കിയതു സാർവത്രികമായ അംഗീകാരം ലഭിക്കുവാനുമായിരിക്കാം. ഇന്നീ ആഘോഷങ്ങൾ വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്നു, രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും ഭരണം നിലനിറുത്താനും പിടിച്ചെടുക്കാനും ആയുള്ള ഉപകരണമായി ആഘോഷങ്ങൾ മാറിയിരിക്കുന്നു.
ചാനലുകാർ വിവിധ പരിപാടികളുമായി വരുമ്പോൾ പരമ്പരാഗത കളികൾക്കു പ്രസക്തി നഷ്ടപ്പെടുന്നു. ഓണത്തല്ലും കുമ്മാട്ടിക്കളിയും  ചാക്കിൽകയറി നടത്തവും വടംവലിയുമെല്ലാം ലൈവ് ആയി സ്വീകരണമുറിയിലെത്തുമ്പോൾ കളികൾക്കായി കുട്ടികളെന്തിനു പുറത്തിറങ്ങണം. . കാലം മാറുമ്പോൾ ആഘോഷങ്ങൾക്കു മാറ്റവും വരുന്നു.
അല്ലെങ്കിലും ഓരോകാര്യങ്ങളും ഏർപ്പാട് ചൈയാൻ ഇപ്പോൾ നിയുക്തരുണ്ട്. പൂവായാലും പൂവിളിയായാലും കളിയായാലും കാര്യമായാലും നേരത്തെ ‘കൽപ്പന’ കൊടുത്താൽ അവരെത്തും സാമഗ്രികളുമായി. വെട്ടാനും കുത്താനും ‘ക്വട്ടേഷനെ’ങ്കിൽ ആഘോഷങ്ങൾക്കായി ‘ഈവന്റ് മാനേജ്മെന്റാ’ണിപ്പോൾ. പാർട്ടി സമ്മേളനങ്ങൾ പോലും ഇവരാണല്ലൊ നടത്തുന്നതു.

ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുന്നവരാണു ഭൂരിഭാഗം മനുഷ്യരും. പക്ഷെ, നമുക്കിടയിൽ ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയാത്തവരുണ്ട്. മക്കളുണ്ടെങ്കിലും വാർദ്ധക്യ സദനങ്ങളിൽ അഭയം തേടേണ്ടിവന്നവർ, അപകടങ്ങളിൽ ശരീരം തളർന്നു പരസഹായത്താൽ ജീവിക്കുന്നവർ , വിവിധകാരണങ്ങളാൽ മാനസികനില തെറ്റിയവർ. ഇവരും മനുഷ്യരാണു. ആഘോഷങ്ങൾക്കായി ‘നിയുക്തരെ’ നിയോഗിക്കുന്നതിനപ്പുറം ഇവർക്കായി ‘നിയുക്തമ്രായി ജീവിതം ആഘോഷമാക്കി മാറ്റാൻ ആവുമോ? അതായിരിക്കട്ടെ ഈ അഘോഷവേളയിലെ ചിന്തകൾ.

Friday, 16 August 2013

സവാളയും തക്കാളിയും
പിന്നെ മാറിക്കൊണ്ടിരിക്കുന്ന
ഭക്ഷണശീലങ്ങളും

സവാളയെന്നും സബോളയെന്നും ബംഗാൾ ഉള്ളിയെന്നും വലിയ

പേരറിഞ്ഞും പേരറിയാതേയും മലയാളി പരിചയപ്പെട്ട സവാള അവന്റെ തീൻ

മേശയിലിടം നേടിയിട്ടധികകാലമായിട്ടില്ല. കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കിടയിലാണു

മലയാളിക്കൊഴിച്ചുകൂടാനാവാത്ത കറിച്ചേരുവയായതുമാറുന്നതു. മാറിക്കൊണ്ടിരിക്കുന്ന

ഭക്ഷണശീലങ്ങളാണു സവാളയില്ലാതെ ജീവിതമില്ലെന്നു  പരിതപിക്കാൻ അവനെ

പ്രേരിപ്പിക്കുന്നതു.

ഇതോടൊപ്പം കടന്നുവന്നതാണു തക്കാളിയും കേരളത്തിലേക്കു. ഒരു വിഭാഗം മലയാളികളുടെ
 
കല്യാണ സദ്യ ബിരിയാണിയിലേക്കു മാറാൻ തുടങ്ങിയതു എഴുപതുകളിലാണു. പിന്നീടു സാർവത്രികമായി അംഗീകരിക്കപെട്ടു. ഈ ഭക്ഷണ ശീലത്തിലൂടെയാണു മലയാളിക്കു സവാളയും തക്കാളിയും  പരിചിതമായതു. ഞാനോർക്കുന്നുബിരിയാണി ഉസ്താദുവന്നു നീളമുള്ളയൊരു കുറിപ്പടി നൽകും. അന്നു മലയാളി കേട്ടിട്ടുപോലുമില്ലാത്ത സാമഗ്രികളുടേയും സാധനങ്ങളുടേയും കുറിപ്പടി. എല്ലാം കിട്ടണമെങ്കിൽ കുന്ദംകുളത്ത് അല്ലെങ്കിൽ ത്രശൂരൊ പോകേണ്ടിവരും. ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികമായിരിക്കും പലപ്പോഴും കുറിപ്പടിപ്രകാരം വാങ്ങുന്നതു. സദ്യ കഴിഞ്ഞാൽ തുറക്കാത്ത സവാളച്ചാകും തക്കാളിപ്പെട്ടിയും കാണും. കല്യാണവീട് അകവും പുറവും വൃത്തിയാക്കുന്ന തിരക്കിനിടയിൽ വീട്ടമ്മമാർ പരിഭവിക്കുന്നത് കേട്ടിട്ടുണ്ട്ആവശ്യമുള്ളത് വാങ്ങിച്ചാൽ പോരായിരുന്നോ. ഇനിയെന്തുചെയ്യുമിതൊക്കെ”. അവസാനം സവാളച്ചാക്കും തക്കാളിപ്പെട്ടിയും തൊടിയിലേക്കു വലിച്ചെറിയപ്പെടും.
കാലം മാറി. ഇന്നു മലയാളിക്കു മത്തി മുളകിടാനും സവാളയും തക്കാളിയും വേണം!
 
അവന്റെ പരമ്പരാഗത ഭക്ഷണശീലങ്ങളെ തൊടിയിലേക്കു വലിച്ചെറിഞ്ഞ് സവാളയുടേയും 
തക്കാളിയുടേയും വിലനിലവാരമറിയാൻ പത്രത്താളുകളിലും ടീ വി ചാനലുകളിലും കണ്ണു നട്ടിരിക്കുന്നു. എന്നിട്ട് പരിതപിക്കുന്നു.
സവാളക്കു ഇന്നത്തെ വില കിലോക്ക് എൺപതു. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും
 

Thursday, 25 July 2013

                   മഴയുണ്ടാവുന്നത്

കടൽ വെള്ളം ആവിയായി മേൽപ്പോട്ടുയരുന്നു. പിന്നീടതു
മഴമേഘമായിരൂപാന്തരപ്പെടുന്നു. വീശിയടിക്കുന്ന കാറ്റിൽ ഈ മേഘപാളികൾ മാനമാകെ പരക്കുന്നു. കാറ്റിനനുസൃതമായി ചലിക്കുന്ന 

മഴമുകിലിന്റെ  ഒഴുക്കിനു തടസ്സം നേരിടുമ്പോൾ മഴയായി താഴേക്കു പെയ്യുന്നു.മഴക്കു കാരണമായി പിന്നെക്കേട്ടതു കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെ കുറിച്ചാണു. സൂര്യരശ്മികളേറ്റ് ചൂടുപിടിക്കുന്ന വായു ചലനവേഗം കൂടി മുകളിലേക്കുയരുന്നു. ഭൂതലത്തിൽ ന്യൂനമർദ്ദം ഉടലെടുക്കുന്നു. കാറ്റു കടലിൽനിന്നും കരയിലേക്കടിക്കുന്നു.


മലയാളക്കരയിൽ മഴപെയ്യുന്നതു സമയബന്ധിതമായാണു. കാലവർഷവും തുലാവർഷവും. കാലംകൂടുമ്പോൾ പെയ്യുന്നതും തുലാം മാസത്തിൽ പെയ്യുന്നതും.  തീർച്ചയായും ഇവയെ നിയന്ത്രിക്കുന്നതു മേൽപ്പറഞ്ഞ ശാസ്ത്ര കണ്ടെത്തലുകൾ തന്നെ. പക്ഷേ കൃത്യമായ സമയബന്ധിതമായ ഈ പ്രതിഭാസങ്ങളുടെ അതിസങ്കീർണമായ പ്രക്രിയകൾ നിന്നും അജ്ഞാതമെത്രേ!

എങ്ങനെയാണു മഴയുണ്ടാവുന്നത്? അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില സദ്ധാന്തങ്ങൾ മാത്രമാണിന്നും നമ്മുടെ കൈമുതൽ. ജീവന്റെ നിദാനമായ ജലചക്രത്തെ സജീവമാക്കുന്നതു മഴയാണു. കാറ്റും മഴയും ഏർപ്പെടുത്തി ജീവിക്കാനാവശ്യമായ സംവിധാനമേർപ്പെടുത്തിയതിനു പിന്നിൽ കേവലം യാദൃച്ച്ഛികതയെന്നു പറയാമൊ.

ഖുർ ആൻ പറയുന്നു ”അള്ളാഹുവാകുന്നു കാറ്റുകളെ അയക്കുന്നവൻ. എന്നിട്ടു അവ മേഘത്തെ ഇളക്കിവിടുന്നു.എന്നിട്ടു അവൻ ഉദ്ധേശിക്കുന്ന വിധം അതിനെ അകാശത്ത് പരത്തുന്നു.അതിനെ പല കഷണങ്ങളാക്കുകയും ചെയ്യുന്നു.അപ്പോൾ അതിൽനിന്നും മഴ പുറത്തുവരുന്നതായി കാണാം. എന്നിട്ടു തന്റെ  ദാസന്മാരിൽ താൻ ഉദ്ധേശിക്കുന്നവർക്കു ആ മഴ എത്തിച്ചു കൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു.” (30:48)

“ആകാശത്തുനിന്നു ശുദ്ധ ജലം നാം ഇറക്കുകയും ചൈയ്തിരിക്കുന്നു .നിർജീവമായ നാടിനു അത് മുഖേന ജീവൻ നൽകുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികൾക്കും മനുഷ്യർക്കും അതു കുടിപ്പിക്കുവാനും വേണ്ടി.” (25:48,49)


അതെ സമുദ്രത്തിലെ ജലത്തെ ജീവജാലകങ്ങൾക്കു ഉപകാരപ്രദമാക്കുന്നതിനുവേണ്ടി ദൈവം സംവിധാനിച്ച ഒരു അത്ഭുതപ്രതിഭാസമാണു മഴ! ഇതെഴുതുമ്പോഴും മഴ പൈയ്തുകൊണ്ടേയിരിക്കുന്നു. ദൈവത്തിനു സ്തുതി!

Thursday, 25 April 2013

ഓ---- സൈക്കിൾ---


--------സൈക്കിൾ---

നവ കൗമാര യൗവനങ്ങൾ ഏക്റ്റിവയിലും ഹോണ്ടയിലും ചെത്തുകയാണു


കണ്ടുകണ്ടങ്ങിനെയിരിക്കുമ്പോൾ


ഇടവഴികളിലൂടെയും ഒറ്റയടിപ്പാതകളിലൂടെയും കൗമാരം ഉരുണ്ടുപോയതു

ഓർത്തെടുക്കാനാവുന്നുണ്ട്. ബല്ലും ബ്രേക്കുമില്ലാത്ത കൗമാരം!

ഇപ്പോഴിതോർത്തെടുക്കാൻ മറ്റൊരു കാരണംകൂടിയുണ്ട്.


ഒമാനിന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്നൊരു വാർത്ത വന്നതു ഇക്കഴിഞ്ഞ ഭൗമദിനത്തിലാണു.


 വാർത്തയായതു സൈക്കിളുതന്നെ.

ദിനംതോറും ഇരുചക്ര വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പുകളിറങ്ങിക്കൊണ്ടിരിക്കുമ്പോൾ


പാവം സൈക്കിൾ എങ്ങനെ വാർത്തയാവുന്നുവെന്നു ശങ്കിക്കുന്നുണ്ടാവാം. ശങ്ക വേണ്ട.



നാലുവരിപ്പാതകളിലൂടെ ചതുർച്ചക്ക്രശകടങ്ങൾ മതിയാവോളം പെട്രോൾ കുടിച്ചു ഏമ്പക്കമിട്ടു

ആവശ്യത്തിനും അനാവശ്യത്തിനും ഓടിത്തിമർക്കുന്ന നാട്ടിൽ ഈ പാവം സൈക്കിൾ വാടകക്കു

 കൊടുക്കുന്ന കട തുറന്നിരിക്കുന്നു.

സൈക്കിൾ ചവിട്ടാൻ താത്പര്യമുള്ള ആർക്കും തിരിച്ചറിയൽ ചീട്ടു നൽകിയാൽ സൈക്കിൾ


 വാടകക്കെടുക്കാം. ഇപ്പോൾ സൗജന്യമായാണു കൊടുക്കുന്നതു. അന്താരാഷ്ട്ര സൈക്കിൾ ഉത്പാതകരുടെ

 കച്ചവടക്കണ്ണു ഇതിനുപിന്നിൽ കണ്ടേക്കാം. എങ്കിൽ പോലും ഇതിൽ നന്മയുണ്ടു.



സകല ജീവജാലകങ്ങൾക്കും അവകാശപ്പെട്ട ഈ ഭൂമി മനുഷ്യൻ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണു.

ലക്ഷക്കണക്കിനു വാഹനങ്ങൾ പുറത്തുവിടുന്ന വിഷവാതകങ്ങൾ ഭൂമിയെ മാത്രമെല്ല മനുഷ്യനുൾപ്പെടുന്ന


 ജീവജാലങ്ങളുടേയും കൊന്നുകൊണ്ടിരിക്കുന്നു. വിഷവാതകങ്ങൾ പുറത്തുവിടാത്ത പരിസ്ഥിതി

ചങ്ങാത്ത വാഹനമായ സൈക്കിൾഅന്നാരക്കണ്ണനും തന്നാലായതുപോലെ വഹിക്കുന്ന പങ്കു ചെറുതല്ല.



ഇവിടെയും

ആക്രിക്കടയിൽ തുരുമ്പായിക്കിടക്കുന്ന സൈക്കിൾ ഉയിർത്തെഴുനേൽക്കുമോ?

ഇടവഴികളിലും ഒറ്റയടിപ്പാതകളിലും വീണ്ടും മണിനാദം കേൾക്കാനാവുമോ?


ബെല്ലും ബ്രേക്കുമില്ലാത്ത കൗമാരം വീണ്ടും ഉരുണ്ടുപോവുമോകാത്തിരുപ്പും ഒരു സുഖമാണല്ലോ.
 v

Saturday, 23 March 2013


ചെമ്പരത്തിപ്പൂക്കൾ പാഞ്ഞടുക്കുകയാണു.

പടിഞ്ഞാറങ്ങാടിയിൽനിന്നും കൂറ്റനാട്ടേക്കൊരു ബസ്സ യാത്ര..ഇന്നു ശനിയാഴ്ച. പരീക്ഷക്കാലമായതുകൊണ്ടാവാം പതിവുതിരക്കില്ല. സമയം  ഉച്ചതിരിഞ്ഞു നാലുമണിയായിട്ടേയുള്ളൂ. അതുകൊണ്ടുകൂടിയാവാം ശാന്തമായൊരു യാത്ര തരപ്പെട്ടതു. കിട്ടിയതൊരു മിനി ബസാണു. ആകെയുള്ള ഇരിപ്പിടത്തിന്റെ പകുതിയും വനിതകൾ കരസ്ഥമാക്കിയിരിക്കുന്നു. ഡ്രൈവറുടെ ഇടതുഭാഗത്തുള്ള റ്റൂൾസ് ബോക്സിനു മീതെയും മുൻഭാഗത്തു ഇരു വശങ്ങളിലുമായുള്ള  ആദ്യത്തെ ആറു ഇരട്ട സീറ്റുകളിലും വനിതകളിരിക്കുന്നു. അധ്യാപികമാരും കടകളിൽ സയിൽസ് ഗേളുകളായി പണിയെടുക്കുന്നവരും വിദ്യാർഥിനികളും അക്കൂട്ടത്തിൽ ഉണ്ടായിരിക്കാം. നാലഞ്ച് പെൺകുട്ടികൾ മുകളിലെ കമ്പിയിൽ വലതുകൈയാൽ തൂങ്ങിനിൽക്കുന്നുണ്ട്അവശേഷിക്കുന്ന നാലു ഇരട്ട സീറ്റുകളിലും ഏറ്റവും പിറകിലെ എമെർജൻസി വാതിലിനിരുവശവും പുരുഷന്മാരിരിക്കുന്നു.
 മുമ്പിലെ വാതിലിന്റെ ചവിട്ടുപടിയിൽകിളിഒറ്റക്കാലിൽ നിൽക്കുന്നു. ഇളം നീലക്കളറുള്ള അവന്റെ ടീ ഷർട്ടിന്റെ പിറകിൽ “ I Love U’  എന്നു എഴുതിയതു  എല്ലാവർക്കും വ്യക്തമായി വായിക്കാം. എല്ലാവരുടേയും ചാർജു ടിക്കറ്റെഴുതാതെ വാങ്ങി ബേഗിലിട്ടു കണ്ടക്റ്റർ പിൻ വാതിലിലെ  ചവിട്ടുപടിയിൽ വിശ്രമിക്കുകയാണു. ഡ്രൈവറുടെ തലക്കുമുകളിലുള്ള റേക്കിൽ വെച്ച പാട്ടുപെട്ടിയിൽ നിന്നും ഗാനമൊഴുകുകയാണു.
            “നീന്നെപ്പോലൊരു സുന്ദരിയെ
             ഇതുവരെ എങ്ങും കണ്ടില്ലാ
            നീയാണിന്നെൻ സുന്ദരീ---------- “
തീരുന്നില്ല ഈരടികൾ. സുന്ദരിയെ വർണിക്കുകയാണീ ആൽബം ഗാനത്തിൽ.
എനിക്കാകെക്കൂടിയൊരു വെല്ലായ്മ അനുഭവപ്പെട്ടു. വനിതകൾക്കു തൊട്ടു പിറകിലാണെന്റെ ഇരിപ്പിടം. തിരക്കില്ലാത്തതിനാൽ എല്ലാവരേയും വ്യക്തമായി കാണാം. ആരുമാരും പരസ്പരം ഉരിയാടുന്നില്ല. എല്ലാവരും ദ്രിഷ്ടി താഴ്ത്തി നിർവികാരതയോടെ ഇരിക്കുകയാണെന്നു തോന്നി.. ഞാൻ തിരിഞ്ഞു നോക്കി. പുരുഷന്മാരും മിണ്ടാട്ടമില്ലാതിരിക്കുന്നു. അവരും അവരവരുടെ ലോകങ്ങളിലാണു. ഇവരെല്ലാം പാട്ടാസ്വദിക്കുകയാണോ?
ഹസ്ബീ റബ്ബീ -------“  ഹാവൂ  രക്ഷപ്പെട്ടു. ‘ഭക്തിഗാനമാണു. എന്റെ പിരിമുറുക്കമൊന്നഴിഞ്ഞു. പൊടുന്നനെ പാട്ടുപെട്ടിയിൽ നിന്നൊരു പൊട്ടലും ചീറ്റലും. ഇതാവരുന്നു മറ്റൊന്നു.
           ‘എന്റെ പൂവേ---ചെമ്പകമേ----
           എന്റെ കരളേ---പൂവഴകേ—‘
ബസു മലറോഡു പിന്നിടുകയാണു. ഈ യാത്രക്കാരുടെ മനസ്സുകളിലൂടെ എന്തായിരിക്കും കടന്നു പോയിക്കൊണ്ടിരിക്കുന്നതു. അവരീ പാട്ടുകൾ ആസ്വദിക്കുകയായിരിക്കുമോ. അതോ എന്നെപ്പോലെ ഒരു വല്ലായ്മയിൽ അകം വിയർത്തിരിക്കുകയാണൊ. എനിക്കു തോന്നി. മുന്നിലിരിക്കുന്ന സഹോദരിമാരുടെ ഉടുതുണിയിതാ അഴിഞ്ഞുവീഴുന്നു. ഇതുതന്നെയല്ലേ വസ്ത്രാക്ഷേപം. നാടുനീളേ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നപോക്കുവരത്തുകളിൽഇവരിങ്ങനേ അപമാനിതരായിക്കൊണ്ടിരിക്കയല്ലേ. എന്തേ നമ്മുടെ പാർലിമെന്റിൽ പാസ്സാക്കിയ സ്ത്രീ സുരക്ഷാ ബില്ലിൽ ഈവസ്ത്രാക്ഷേപത്തിനു തടയിടാൻ വകുപ്പില്ലന്നണ്ടോ.
സ്കൂൾ സ്റ്റോപ്പും കഴിഞ്ഞു എന്റെ ബസ്സ് കൂറ്റനാട്ടെത്തി. അതാ വരുന്നു അടുത്ത ഗാനം. ‘ ചെമ്പരത്തിപൂവേ എന്റെ ചെമ്പരത്തി പൂവേ----‘
ഇറങ്ങുവാനായി പിൻ വാതിലിനടുത്തേക്കു നടക്കുമ്പോൾ പാട്ടുപെട്ടിയിൽ നിന്നും രണ്ടു ചെമ്പരത്തിപ്പൂക്കൾ എന്റെ കാതുകളെ ലക്ഷ്യമാക്കി ഇറങ്ങിവരുന്നതായി തോന്നി. അവയെന്റെ കാതുകളിൽ ഇടംപിടിക്കുന്നതിനു മുമ്പേ ഇറങ്ങേണ്ടതുണ്ടു. ഞാൻ നടത്തക്കു വേഗം കൂട്ടി..


Saturday, 9 March 2013



     .വി.വിജയനും പ്രതിമയും

.വി വിജയൻ അറിയപ്പെടുന്നതു ഏതെങ്കിലും മതത്തിന്റെ ലേബലിലാണോ?

 കോട്ടക്കൽ രാജാസ് ഹൈസ്കൂൾ മുറ്റത്തു സ്ഥാപിച്ച അദ്ധേഹത്തിന്റെ പൂർണകായപ്രതിമയുടെ കവിളും മൂക്കും ആരോ വികൃതമാക്കിയിരിക്കുന്നു. പ്രതിഷേധങൾ നാനാഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നു. സാമൂഹിക വിരുദ്ധമായ പ്രവൃത്തിയായിട്ടാണു വിവേകമുള്ളവരെല്ലാം ഇതിനെ കാണുന്നതു. എന്നാൽ നമ്മുടെ ചില രാഷ്ട്രീയക്കാർ ദുഷ്ച്ചൈതിയും സ്വാർഥലാഭത്തിനായി ഉപയോഗിക്കുകയാണോയെന്നു സംശയിക്കുന്നു.

അല്ലെങ്കിൽ എന്തിനാണു ശ്രീമാൻ കെ.ടി. ജലീൽ സംഭവത്തെ മതവുമായി ബന്ധിപ്പിച്ചതു? നമ്മുടെ മതേതരത്വത്തിനേറ്റ മുറിവായിട്ടാണു അദ്ധേഹമീസംഭവത്തെ കണ്ടതു. ശ്രീ .വി.വിജയൻ  മതവുമായി ബന്ധപ്പെട്ടാണു പ്രവ്ർത്തിച്ചിരുന്നതെങ്കിൽ, അതുമൂലമാണു  അറിയപ്പെടുന്നതെങ്കിൽ, ഏതെങ്കിലും  മതവുമായീസംഭവത്തെ വേണമെങ്കിൽ അടുപ്പിക്കാമായിരുന്നു. അങ്ങനെയൊന്നുമെല്ലായെന്നു നമുക്കു ഉറപ്പാക്കാം. മറിച്ചായിരിക്കുമെന്നതിനു ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടുമില്ല. സ്ഥിതിക്കു ബഡായിക്കു ജലീലിനെ പ്രേരിപ്പിച്ചെതെന്തായിരിക്കാം?
 നഗരസഭയും ചില മുസ്ലിം ലീഗ് നേതാക്കളും ഇക്കാര്യത്തിൽ സ്കൂൾ അധിക്ർതരുമായി തർക്കമുണ്ടെന്നതു ശരിയാണു. പ്രതിമയെ ആക്രമിച്ചതു ലീഗുകാരെന്നു സംശയിച്ചാൽ തന്നെ അവിടെ മതത്തിന്റെ റോളെന്താണു? ലക്ഷ്യം മറ്റൊന്നാണു. ‘ഞാൻ മതേതരൻഎന്നു ഇടക്കിടെ വോട്ടർമാരെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ‘തവനൂർസ്വന്തമാവാൻ അതാവശ്യമായിരിക്കാം. നിലവിളക്കു വിവാദത്തിൽഫത്വവവാങിയാണത്രേ  മതേതരമെന്നു അഭിപ്രായം പറഞ്ഞതു. ഇക്കാര്യത്തിൽവെളിപാടുതന്നെ കിട്ടിയിരിക്കും. അതുകൊണ്ടായിരിക്കാം മറ്റാരും പറയാത്തതു മാലോകരെ അറിയിച്ചതു

Friday, 8 February 2013

സ്ത്രീസുരക്ഷ:


                  സ്ത്രീസുരക്ഷ:

രണകൂടങൾ സ്ത്രീസുരക്ഷ:ബില്ലുകൾ പാസ്സാക്കുന്ന തിരക്കിലാണു. ഇന്ദ്രപ്രസ്ഥത്തിൽ ക്രൂരമായ ലൈംഗികാതിക്രമത്തിൽ ദിവസങ്ങളോളം അബോധാവസ്ഥയിലായി മരണം വരിച്ച പെൺകുട്ടിയെ നാളെ ഒരുപക്ഷേ പദ്മശ്രീ മരണാനന്തര ബഹുമതിയായി നൽകി രാജ്യം ആദരിച്ചേക്കാം!

ബില്ലുകൾ സ്ത്രീക്കു സുരക്ഷ നൽകുമോ? ഇതിനായി ഇപ്പോഴൊരു നിയമം പാസ്സാക്കുമ്പോൾ നാം എന്താണു കരുതേണ്ടതു? ഇതുവരെ സ്ത്രീക്കു ലോകത്തിലേക്കും വലിയ ജനാധിപത്യരാജ്യത്തു സുരക്ഷ ഉണ്ടായിരുന്നില്ലന്നോ? നമ്മുടെ പി സി അത്ര മോശമൊന്നുമല്ല. ഒരു ക്ഷേമരാക്ഷ്ട്രത്തിന്റെ അന്തസ്സിനു യോജിച്ച നിയമ വ്യവസ്ഥ തന്നെയാണു നമ്മുടേതു. ഇപ്പോൾ പടച്ചുവിടുന്ന പുതിയ നിയമങ്ങളിൽ പുതുതായൊന്നുമില്ലെന്നു വ്യക്തം. പഴയ വീഞ്ഞ് പുതിയകുപ്പിയിൽ. ഇവിടേയും സ്ത്രീയെ ആക്രമിക്കുന്ന , അല്ലെങ്കിൽ സ്ത്രീ ചൂണ്ടിക്കാട്ടുന്ന പുരുഷനെ ശിക്ഷിക്കാനുള്ള വകുപ്പുകളെല്ലേയുള്ളതു? പുരുഷനെ ശിക്ഷിച്ചാൽ സ്ത്രീ സുരക്ഷിതയായോ?
സ്ത്രീയുടെ ജീവിതം സുഗമമാക്കാൻ, പേടികൂടാതെ നാട്ടിലിറങ്ങി നടക്കാനും വീട്ടിൽ കിടന്നുറങ്ങാനും അവൾക്കു നൽകുന്ന സുരക്ഷയെ ക്കുറിച്ചു ബില്ലുകളിൽ എന്താണുള്ളതു?

Kerala protection of privacy and dignity of Women’s Act 2013 . എന്നു പറഞ്ഞാൽ സ്ത്രീയുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കാനുള്ള നിയമം. സുരക്ഷയാണു കാംക്ഷിക്കുന്നുങ്കിൽ security എന്നൊരു വാക്കു ആ ബില്ലിൽ വേണ്ടതല്ലേ? ഇതിനു വേണ്ടി സർക്കാർ എന്തു ചെയ്യുമെന്നു ഈ ബില്ലിൽ പറഞ്ഞിട്ടില്ലെന്നാണു അറിയാൻ കഴിഞ്ഞതു.
പെണ്ണുടൽ വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നു.മൊട്ടുസൂചി വിൽക്കാനും പെണ്ണുടൽ പ്രദർശിപ്പിക്കണം. അതിനു നിന്നു കൊടുക്കാൻ കുറേ പെണ്ണുങളും. പേരു മാന്യമായ തൊഴിൽ. അതെ Modelling. ഈ ‘തൊഴിൽ’ വിപണി നില നിൽക്കുവോളം അവൾക്കു നേരെയുള്ള അതിക്രമങ്ങളും നിലനിൽക്കും. സ്ത്രീ ധരിക്കേണ്ടതു അയഞ്ഞ വസ്ത്രമാണു. പർദ്ധയായാലും ചുരിദാർ ആയാലും സാരി ആയാലും അയഞ്ഞതു തന്നെയാവണം.

വ്യഭിചാരാത്തിനു അടിയും വധശിക്ഷയും നൽകുന്ന രാജ്യങൾക്കു നേരെ ‘കാടൻ നിയമങ്ങൾ’ എന്നു ആക്രോശിക്കുന്നവർ ബലാത്സംഗത്തിനു വധശിക്ഷ വേണമെന്നു വാദിക്കുന്നു.

കഴിയുമോ പെണ്ണുടൽ പ്രദർശനം നിയമം മൂലം നിരോധിക്കുവാൻ?
കഴിയുമോ മദ്യം നിരോധിക്കുവാൻ? എങ്കിൽ സ്ത്രീയെ മാന്യതയോടെ കാണുന്ന ഒരു സമൂഹത്തെ നമുക്കു ലഭിച്ചേക്കാം.

Tuesday, 5 February 2013



ഇതൊരു അസംബന്ധ കവിത.



                               രക്തബന്ധം
കൊതുകായ് മൂളിപ്പറെന്നെകിൽ
പരജനചോരയെത്ര നുകരാമായിരുന്നു
മൂട്ടയായിക്കട്ടലിൻ വിടവിൽ
ഒളിച്ചിരുന്നെങ്കിൽ
പരജനചോരയെത്ര നുകരാമായിരുന്നു.

ഞാനൊരു മർത്യൻ
നുകരുന്നെൻചോര
കൊതുകും മൂട്ടയും.
ഞാൻ കൊതുകിനും മൂട്ടക്കും
ബന്ധുവല്ലോ
ഇതല്ല രക്തബന്ധമെങ്കിൽ
പിന്നെയെന്താണു രക്തബന്ധം?