Saturday, 23 March 2013


ചെമ്പരത്തിപ്പൂക്കൾ പാഞ്ഞടുക്കുകയാണു.

പടിഞ്ഞാറങ്ങാടിയിൽനിന്നും കൂറ്റനാട്ടേക്കൊരു ബസ്സ യാത്ര..ഇന്നു ശനിയാഴ്ച. പരീക്ഷക്കാലമായതുകൊണ്ടാവാം പതിവുതിരക്കില്ല. സമയം  ഉച്ചതിരിഞ്ഞു നാലുമണിയായിട്ടേയുള്ളൂ. അതുകൊണ്ടുകൂടിയാവാം ശാന്തമായൊരു യാത്ര തരപ്പെട്ടതു. കിട്ടിയതൊരു മിനി ബസാണു. ആകെയുള്ള ഇരിപ്പിടത്തിന്റെ പകുതിയും വനിതകൾ കരസ്ഥമാക്കിയിരിക്കുന്നു. ഡ്രൈവറുടെ ഇടതുഭാഗത്തുള്ള റ്റൂൾസ് ബോക്സിനു മീതെയും മുൻഭാഗത്തു ഇരു വശങ്ങളിലുമായുള്ള  ആദ്യത്തെ ആറു ഇരട്ട സീറ്റുകളിലും വനിതകളിരിക്കുന്നു. അധ്യാപികമാരും കടകളിൽ സയിൽസ് ഗേളുകളായി പണിയെടുക്കുന്നവരും വിദ്യാർഥിനികളും അക്കൂട്ടത്തിൽ ഉണ്ടായിരിക്കാം. നാലഞ്ച് പെൺകുട്ടികൾ മുകളിലെ കമ്പിയിൽ വലതുകൈയാൽ തൂങ്ങിനിൽക്കുന്നുണ്ട്അവശേഷിക്കുന്ന നാലു ഇരട്ട സീറ്റുകളിലും ഏറ്റവും പിറകിലെ എമെർജൻസി വാതിലിനിരുവശവും പുരുഷന്മാരിരിക്കുന്നു.
 മുമ്പിലെ വാതിലിന്റെ ചവിട്ടുപടിയിൽകിളിഒറ്റക്കാലിൽ നിൽക്കുന്നു. ഇളം നീലക്കളറുള്ള അവന്റെ ടീ ഷർട്ടിന്റെ പിറകിൽ “ I Love U’  എന്നു എഴുതിയതു  എല്ലാവർക്കും വ്യക്തമായി വായിക്കാം. എല്ലാവരുടേയും ചാർജു ടിക്കറ്റെഴുതാതെ വാങ്ങി ബേഗിലിട്ടു കണ്ടക്റ്റർ പിൻ വാതിലിലെ  ചവിട്ടുപടിയിൽ വിശ്രമിക്കുകയാണു. ഡ്രൈവറുടെ തലക്കുമുകളിലുള്ള റേക്കിൽ വെച്ച പാട്ടുപെട്ടിയിൽ നിന്നും ഗാനമൊഴുകുകയാണു.
            “നീന്നെപ്പോലൊരു സുന്ദരിയെ
             ഇതുവരെ എങ്ങും കണ്ടില്ലാ
            നീയാണിന്നെൻ സുന്ദരീ---------- “
തീരുന്നില്ല ഈരടികൾ. സുന്ദരിയെ വർണിക്കുകയാണീ ആൽബം ഗാനത്തിൽ.
എനിക്കാകെക്കൂടിയൊരു വെല്ലായ്മ അനുഭവപ്പെട്ടു. വനിതകൾക്കു തൊട്ടു പിറകിലാണെന്റെ ഇരിപ്പിടം. തിരക്കില്ലാത്തതിനാൽ എല്ലാവരേയും വ്യക്തമായി കാണാം. ആരുമാരും പരസ്പരം ഉരിയാടുന്നില്ല. എല്ലാവരും ദ്രിഷ്ടി താഴ്ത്തി നിർവികാരതയോടെ ഇരിക്കുകയാണെന്നു തോന്നി.. ഞാൻ തിരിഞ്ഞു നോക്കി. പുരുഷന്മാരും മിണ്ടാട്ടമില്ലാതിരിക്കുന്നു. അവരും അവരവരുടെ ലോകങ്ങളിലാണു. ഇവരെല്ലാം പാട്ടാസ്വദിക്കുകയാണോ?
ഹസ്ബീ റബ്ബീ -------“  ഹാവൂ  രക്ഷപ്പെട്ടു. ‘ഭക്തിഗാനമാണു. എന്റെ പിരിമുറുക്കമൊന്നഴിഞ്ഞു. പൊടുന്നനെ പാട്ടുപെട്ടിയിൽ നിന്നൊരു പൊട്ടലും ചീറ്റലും. ഇതാവരുന്നു മറ്റൊന്നു.
           ‘എന്റെ പൂവേ---ചെമ്പകമേ----
           എന്റെ കരളേ---പൂവഴകേ—‘
ബസു മലറോഡു പിന്നിടുകയാണു. ഈ യാത്രക്കാരുടെ മനസ്സുകളിലൂടെ എന്തായിരിക്കും കടന്നു പോയിക്കൊണ്ടിരിക്കുന്നതു. അവരീ പാട്ടുകൾ ആസ്വദിക്കുകയായിരിക്കുമോ. അതോ എന്നെപ്പോലെ ഒരു വല്ലായ്മയിൽ അകം വിയർത്തിരിക്കുകയാണൊ. എനിക്കു തോന്നി. മുന്നിലിരിക്കുന്ന സഹോദരിമാരുടെ ഉടുതുണിയിതാ അഴിഞ്ഞുവീഴുന്നു. ഇതുതന്നെയല്ലേ വസ്ത്രാക്ഷേപം. നാടുനീളേ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നപോക്കുവരത്തുകളിൽഇവരിങ്ങനേ അപമാനിതരായിക്കൊണ്ടിരിക്കയല്ലേ. എന്തേ നമ്മുടെ പാർലിമെന്റിൽ പാസ്സാക്കിയ സ്ത്രീ സുരക്ഷാ ബില്ലിൽ ഈവസ്ത്രാക്ഷേപത്തിനു തടയിടാൻ വകുപ്പില്ലന്നണ്ടോ.
സ്കൂൾ സ്റ്റോപ്പും കഴിഞ്ഞു എന്റെ ബസ്സ് കൂറ്റനാട്ടെത്തി. അതാ വരുന്നു അടുത്ത ഗാനം. ‘ ചെമ്പരത്തിപൂവേ എന്റെ ചെമ്പരത്തി പൂവേ----‘
ഇറങ്ങുവാനായി പിൻ വാതിലിനടുത്തേക്കു നടക്കുമ്പോൾ പാട്ടുപെട്ടിയിൽ നിന്നും രണ്ടു ചെമ്പരത്തിപ്പൂക്കൾ എന്റെ കാതുകളെ ലക്ഷ്യമാക്കി ഇറങ്ങിവരുന്നതായി തോന്നി. അവയെന്റെ കാതുകളിൽ ഇടംപിടിക്കുന്നതിനു മുമ്പേ ഇറങ്ങേണ്ടതുണ്ടു. ഞാൻ നടത്തക്കു വേഗം കൂട്ടി..


Saturday, 9 March 2013



     .വി.വിജയനും പ്രതിമയും

.വി വിജയൻ അറിയപ്പെടുന്നതു ഏതെങ്കിലും മതത്തിന്റെ ലേബലിലാണോ?

 കോട്ടക്കൽ രാജാസ് ഹൈസ്കൂൾ മുറ്റത്തു സ്ഥാപിച്ച അദ്ധേഹത്തിന്റെ പൂർണകായപ്രതിമയുടെ കവിളും മൂക്കും ആരോ വികൃതമാക്കിയിരിക്കുന്നു. പ്രതിഷേധങൾ നാനാഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നു. സാമൂഹിക വിരുദ്ധമായ പ്രവൃത്തിയായിട്ടാണു വിവേകമുള്ളവരെല്ലാം ഇതിനെ കാണുന്നതു. എന്നാൽ നമ്മുടെ ചില രാഷ്ട്രീയക്കാർ ദുഷ്ച്ചൈതിയും സ്വാർഥലാഭത്തിനായി ഉപയോഗിക്കുകയാണോയെന്നു സംശയിക്കുന്നു.

അല്ലെങ്കിൽ എന്തിനാണു ശ്രീമാൻ കെ.ടി. ജലീൽ സംഭവത്തെ മതവുമായി ബന്ധിപ്പിച്ചതു? നമ്മുടെ മതേതരത്വത്തിനേറ്റ മുറിവായിട്ടാണു അദ്ധേഹമീസംഭവത്തെ കണ്ടതു. ശ്രീ .വി.വിജയൻ  മതവുമായി ബന്ധപ്പെട്ടാണു പ്രവ്ർത്തിച്ചിരുന്നതെങ്കിൽ, അതുമൂലമാണു  അറിയപ്പെടുന്നതെങ്കിൽ, ഏതെങ്കിലും  മതവുമായീസംഭവത്തെ വേണമെങ്കിൽ അടുപ്പിക്കാമായിരുന്നു. അങ്ങനെയൊന്നുമെല്ലായെന്നു നമുക്കു ഉറപ്പാക്കാം. മറിച്ചായിരിക്കുമെന്നതിനു ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടുമില്ല. സ്ഥിതിക്കു ബഡായിക്കു ജലീലിനെ പ്രേരിപ്പിച്ചെതെന്തായിരിക്കാം?
 നഗരസഭയും ചില മുസ്ലിം ലീഗ് നേതാക്കളും ഇക്കാര്യത്തിൽ സ്കൂൾ അധിക്ർതരുമായി തർക്കമുണ്ടെന്നതു ശരിയാണു. പ്രതിമയെ ആക്രമിച്ചതു ലീഗുകാരെന്നു സംശയിച്ചാൽ തന്നെ അവിടെ മതത്തിന്റെ റോളെന്താണു? ലക്ഷ്യം മറ്റൊന്നാണു. ‘ഞാൻ മതേതരൻഎന്നു ഇടക്കിടെ വോട്ടർമാരെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ‘തവനൂർസ്വന്തമാവാൻ അതാവശ്യമായിരിക്കാം. നിലവിളക്കു വിവാദത്തിൽഫത്വവവാങിയാണത്രേ  മതേതരമെന്നു അഭിപ്രായം പറഞ്ഞതു. ഇക്കാര്യത്തിൽവെളിപാടുതന്നെ കിട്ടിയിരിക്കും. അതുകൊണ്ടായിരിക്കാം മറ്റാരും പറയാത്തതു മാലോകരെ അറിയിച്ചതു